ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീര്‍ പദ്ധതിയും അതിനൊപ്പം റദ്ദാക്കും. രാജ്യത്തെ യുവാക്കളോടുളള ക്രൂരമായ തമാശയാണ് അഗ്നിവീര്‍. സൈനിക വിരുദ്ധ നടപടിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. രാജ്യത്തെ സംരക്ഷിക്കാന്‍ നിരന്തര പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കും. രാഹുല്‍ ഗാന്ധിക്കു നല്‍കുന്ന വോട്ട് വയനാടിനുവേണ്ടിയുളളതല്ല
തെരഞ്ഞെടുപ്പിനു മുന്‍പായി ബിജെപിയും മോദിയും മാച്ച് ഫിക്‌സിംഗ് നടത്തുകയാണ്. ഇത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുളള വോട്ടെടുപ്പാണ്. ജനങ്ങള്‍ തന്ത്രപൂര്‍വ്വം വോട്ട് ചെയ്തില്ലെങ്കില്‍ മാച്ച് ഫിക്‌സര്‍ വിജയിക്കും. ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. അതില്ലാതായാല്‍ നമ്മുടെ രാജ്യം തന്നെ നാമാവശേഷമാകും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനുവരി 14-ന് മണിപ്പൂരില്‍ നിന്നും ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് മുംബൈയില്‍ പര്യടനം പൂര്‍ത്തിയാക്കുന്നത്. ഇന്നലെ താനെയിലും ധാരാവിയിലും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളുമാണ് ജാഥയില്‍ അണിനിരന്നത്.
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും മുന്നണിയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ലോക്‌സഭാ സീറ്റ് നല്‍കിയിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കാന്‍ ഡിഎംകെയില്‍ ധാരണയായിട്ടുണ്ട്.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. അടുത്തിടെ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി ഇടപെടലോടെ കോണ്‍ഗ്രസ്- എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു.
'സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നല്‍കില്ല. സി പി എം ബംഗാള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സി പി എമ്മിനോടും അവരെ പിന്തുണക്കുന്നവരോടും ഞാൻ ക്ഷമിക്കില്ല'. മമത പറഞ്ഞു.
നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് പോയാല്‍ ഇന്ത്യാ മുന്നണിയുടെ വലിയൊരു തലവേദനയാണ് ഒഴിവാകുക. ബിഹാര്‍ മഹാസഖ്യത്തില്‍ നിന്ന് നിതീഷ് കുമാര്‍ ഇറങ്ങി പോയാല്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമല്ല നഷ്ടം. ബിഹാറിലെ ജനങ്ങളുടെ കണ്ണില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായി.
മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു പക്ഷേ ചര്‍ച്ചയില്‍ തന്‍റെ നിർദേശങ്ങളൊന്നും അംഗീകരിച്ചില്ലന്ന് മമത ആരോപിച്ചു. തുടര്‍ന്ന് അണികളോട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ മമത പറഞ്ഞു.
ചില പ്രദേശങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണം. അവര്‍ക്ക് (കോണ്‍ഗ്രസിന്) 300 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാം. ഞാന്‍ അവരെ സഹായിക്കാം. ആ സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കില്ല. പക്ഷെ സ്വന്തം ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്'-മമത പറഞ്ഞു.
തനിക്ക് താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ ഒരു നേതാവിനെ തീരുമാനിക്കണമെന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ചു തനിക്കും അതില്‍ എതിര്‍പ്പില്ലാത്തതായിരുന്നു. എന്നാൽ സീറ്റ് വിഭജന ക്രമീകരണങ്ങൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ പറഞ്ഞിരുന്നതായും നിതീഷ് കുമാർ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്ളും നിതീഷ് കുമാര്‍ തള്ളി.
പ്രതിപക്ഷ സഖ്യകക്ഷിയായ ഇന്ത്യാ മുന്നണി ജയിക്കുമെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം ബിജെപിയെ തോൽപ്പിച്ച് അധികാരത്തിലെത്തുമെന്നും ക്രിക്കറ്റ് രാജ്യത്തെ എങ്ങനെ ഒന്നിപ്പിക്കുന്നു
ഞാന്‍ കോണ്‍ഗ്രസിന് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ നല്‍കുകയല്ല. രാജ്യം നേരിടുന്ന വെല്ലുവിളിയെപ്പറ്റിയാണ് പറയുന്നത്. ബിജെപി വലിയ പാര്‍ട്ടിയാണ്. സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി
'ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വംശഹത്യക്കുളള ശ്രമമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതും വീടുകള്‍ തകര്‍ക്കപ്പെടുന്നതും തടയണമെന്നും പരസ്പരമുളള ശത്രുത എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നും പ്രമേയത്തില്‍ പറഞ്ഞു.
'കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ നിങ്ങള്‍ക്ക് (മാധ്യമ പ്രവര്‍ത്തകര്‍ക്ക്) അടിമത്തത്തില്‍ നിന്നും മോചനം ലഭിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയേ പറയാന്‍ കഴിയൂ. ഭരണം മാറുന്നതോടെ നിങ്ങള്‍ക്ക് സത്യം വിളിച്ചു പറയാം, ആരെയും പേടിക്കാതെ' എന്ന പരിഹാസമായിരുന്നു മറുപടി.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവാത്തത് കൊണ്ടാണ് യുപിഎ സഖ്യം ഇന്ത്യ എന്ന് പേരുമാറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ യുപിഎയുടെ ബാനറില്‍ വോട്ട് പിടിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.
രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരുനൽകിയാൽ അവർ രാജ്യത്തിന്റെ പേര് ഭാരതമെന്നത് മാറ്റി ബിജെപി എന്നാക്കുമോ എന്നാണ് അരവിന്ദ് കെജ്‌റിവാൾ ചോദിച്ചത്
കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ കൊളളയടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. അതിനെ മറികടക്കാനാണ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇനി പെട്രോളിന്റെയും ഡീസലിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ത്യ അവരെ നിര്‍ബന്ധിക്കും.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് രാഷ്ട്രീയ പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്വഭാവം വെളിപ്പെടുക. അഴിമതിയിൽ മുങ്ങിക്കുളിച്ച സര്‍ക്കാറിനെ ഏത് കുതന്ത്രം ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതായിരുന്നു യുപിഎ-യുടെ ലക്ഷ്യം
ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ട്. മോദിയും ബിജെപിയും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുമെല്ലാം ഉപമിക്കുന്നത്.
നരേന്ദ്രമോദിയാണ് രാജ്യംവിടാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. സുഖമായി വിശ്രമിക്കാനും പിസ്സയും മോമോസും ചൗ മെയ്‌നും പോലുളള ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കാനും പറ്റിയ ഒരു സ്ഥലത്തിനുവേണ്ടിയുളള അന്വേഷണത്തിലാണ് അദ്ദേഹം.
എന്‍ഡിഎ എന്നാല്‍ മോദിയാണ്. താനാണ് അടുത്ത തവണയും പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചത് അദ്ദേഹം തന്നെയാണ്. അവിടെ എല്ലാം നടക്കുന്നത് ഏകാധിപത്യ സ്വഭാവത്തിലാണ്. എന്നാല്‍ ഇന്ത്യ മുന്നണിയില്‍ അങ്ങനെയല്ല.
ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും നിയമമന്ത്രി കിരണ്‍ റിജിജുവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുള്‍പ്പെടെയുളള നേതാക്കള്‍ ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു